കുലശേഖര ആഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

kulasekarazhwar

 

ത്രുനക്ഷത്രം – കുഭം പുണർതം

അവതാര സ്ഥലം – തിരുവഞ്ചിക്കളം (ത്രുക്കുലശേഖരപുരം, ത്രുസ്സൂർ ജില്ല കൊഡുങല്ലൂരെ അടുത്തു)

ആചാര്യൻവിഷ്വക്സേനർ,

ഗ്രന്ഥങ്ങൾ – പെരുമാൾ തിരുമൊഴി, മുകുന്ദമാലാ

പരമപദിച്ച സ്ഥലം – തിരുനെല്വേലിയയടുത്ത മന്നാർ കോയിൽ

ക്ഷത്രിയ കുലത്തിൽ പിറന്നും സ്വാഭാവികമായ ഗർവം ഒട്ടുമില്ലാത്തെ എംബെരുമാനിടത്തും അവൻടെ ഭക്തമ്മാരിടത്തും വിനയമായി പെരുമാരിയതാണ് കുലശേഖരാഴ്വാരുടെ പ്രത്യേകത. എംബെരുമാൻ ശ്രീരാമൻടെ അത്യന്ത ഭക്തനായതു കൊണ്ടു കുലശേഖര പെരുമാൾ എന്നു തന്നെ പേരെടുത്തു. താൻ രചിച്ച പെരുമാൾ തിരുമൊഴി ആദ്യ ദശകത്തിൽ തന്നെ എംബെരുമാനിനു മനഗളാശാസനഞ്ചെയ്ത ഉടന്തന്നെ രണ്ടാം ദശകത്തിലു ശ്രീവൈഷ്ണവമ്മാരെ കീർത്തിക്കുന്നു. ശ്രീവൈഷ്ണവമ്മാറ്റെ ആരാധകനായി പ്രാബല്യനായതെ, മേൽപ്പരയാനുള്ള  ഇവർടെ ചരിത്രത്തില് കാണാം.

പെരുമാൾ തിരുമൊഴി പത്താന്ദശകം ഏഴാം പാസുരത്തിലു രേഖപ്പെടുത്തിയത് ഇതാ:

“…തില്ലൈനഗർ തിരുച്ച്ചിത്രകുടം തന്നുൾ
അരചമർന്താൻ അടിചൂടും അരചൈയല്ലാൽ അരചാക എണ്ണേൻ മട്രരചുതാനേ”

അർത്ഥം-

തില്ലൈനഗർ (എന്ന് അറിയപ്പെടുന്ന ചിദംബരം നഗറിലുള്ള) തിരുച്ചിത്രകൂടം എന്ന (വിഷ്ണു) ക്ഷേത്രത്തു (ഗോവിന്ദരാജൻ എന്ന നാമങ്കൊണ്ടു) രാജ്യം ഭരിക്കുന്ന എംബെരുമാൻടെ ഭക്തിസാമ്രാജ്യമൊഴിച്ചു മറ്റേ രാജ്യത്തെ രാജ്യവായി കരുതുവില്ലാ

ഈ പദങൾ പ്രയോഗിച്ചു ജീവർക്കു എംബെരുമാനല്ലാത്ത ഇതര ദൈവങ്ങളിടത്തോ (ദേവതാന്തര) അഥവാ എംബെരുമാൻടെ അല്ലാത്ത ഇതര വിഷയങ്ങളിലോ (വിഷയാന്തര) സംഭന്ധം ഉണ്ടോവെന്ന സംശയംപോലും മായ്ച്ചു കളഞ്ഞു.

തിരുവേങ്കതമെന്നു അറിയപ്പെടുന്ന തിരുമല തിരുപതിയെ കുറിച്ച നാലാന്ദശകത്തുടെ ഒൻപതാം പാസുരം:

ചെടിയായ വല്വിനൈകൾ തീർക്കും തിരുമാലേ
നെടിയാനേ! വേങ്കഠവാ! നിൻ കോയിലിൻ വാചൽ
അടിയാരും വാനവരും അരംബൈയരും കിടന്തിയങ്ങും
പടിയായ് കിടന്തുൻ പവളവായ് കാൺബേനേ!

അർത്ഥം-
തന്നെ അശ്രയിച്ചവരിടത്തു ചെടിപോലു തഴച്ചുള്ള കടുത്ത കർമഫലങ്ങളെ തിർക്കുന്ന ശ്രിയ:പതിയായ പെരുമാളേ! നെടിയോനേ! തിരുവേങ്കഠത്തിനു ഉടയോനേ! അങ്ങെയുടെ സന്നിധിയിനു അകത്തേക്കുള്ള വാതിലില്, ഭാഗവതമ്മാരും, മറ്റ്രയ ദേവമ്മാരും, അപ്സര സ്ത്രീക്കളും ഇടവിടാത്തെ സഞ്ചരിക്കുന്ന പടിയായി കിടന്നു, അങ്ങെയുടെ പവിഴച്ചുണ്ടുകളെ എപ്പോഴും കാണേണുമേ!

ജിവാത്മാവുടെ നിജ രൂപം അചിത്വത് പാരതന്ത്രിയം എന്നാ ഈ പാസുരത്തുടെ തത്വം. അതെന്താണുവെന്ന് പെരിയവാച്ചാൻ പിള്ളൈ വ്യാഖ്യാനിച്ചീട്ടുണ്ടു:

ജീവർ ജീവൻ ഉള്ളവരായും അത് ഇല്ലാത്തവരായും ആവണൂം. എന്ന് വച്ചാൾ,

ജീവനില്ലാത്ത അചിത് – ചന്ദനം, പുഷ്പം മുതലിയ വസ്തുക്കളെപ്പോൽ സ്വയം ഒട്ടും പ്രയോജനമില്ലാത്തെ ഉപയോക്താക്കളുക്കു മാത്രവേ പ്രയോജനവായവ. അങ്ങിനെതന്നെ പടിയായി കിടന്നു എംബെരുമാനെ എപ്പോഴും ദര്സിക്കാൻ വരൂന്നവർക്ക് പ്രയോജനമാവുക.

ജീവനുള്ള ചിത് – നമ്മുടെ ദാസ്യം ശ്വീകരിച്ചു അങ്ങെയും തൃപ്തിയായി എന്ന് മനസ്സിലാക്കി നമ്മൾ ക്രുതജ്ഞരാകുക. അങ്ങെയുടെ ത്രുമുൻപിലു പടിയായി കിടന്നാൽ മാത്രം പോരാ. സദാ പവിഴച്ചൂണ്ടും കാണേണൂം. അങ്ങെയുടെ അനുഗ്രഹത്തിന് ക്രുതജ്ഞതെ ഇല്ലെങ്കില് ജീവരായ നമുക്കും ജഠങ്ങൾക്കും വേർപാട് ഇല്ലാതാവും.

ഇങ്ങിനേ എംബെരുമാൻ പരിപൂർണമായി അധികാരഞ്ചെയ്യുന്ന ജീവാത്മാവായിട്ടും,രണ്ടു പേരും പരസ്പരം അന്യോന്യം അങ്ങോട്ടുമിങ്ങോട്ടും പകരഞ്ചെയ്യുന്നതാ, നമ്മുടെ ശ്രീവൈഷ്ണവ സിദ്ധാന്തത്തുടെ മഹത്വം. ഈ സിദ്ധാന്തത്തുടെ പേർ അചിത്വത് പാരതന്ത്രിയം എന്നാ.

ഈ പാസുരങ്കാരണം എല്ലാ വിഷ്ണു അമ്പലങ്ങളില് ഗര്ഭ ഗൃഹത്തിന് മുന്പുള്ള വാതിൽ പടിക്ക് കുലശേഖരപ്പടി എന്ന പേർ സമ്പ്രദായവായി.

മാമുനികളൂം കുലശേഖരാഴ്വാരെ കൊണ്ടാടീട്ടുള്ളതെ ഇവിടെ കാണുക.

ആചാര്യ ഹ്രുദയം എന്ന അതി ഉത്തമ ഗ്രന്ഥത്തിലു, ജനിച്ച കുലത്തെക്കൊണ്ടു ഭാഗവതരെ തരം തിരിക്കിന്നതു ശരിയല്ലെന്നു ഒരു കൂട്ടം ചൂർണികകളെഴുതി, പിന്നീടു നമ്മാഴ്വാർ തുടങിയ മഹാ പുരുഷർടെ മഹത്വത്തെ സ്ഥാപിക്കുന്നു, അഴകിയ മണവാള പെരുമാൾ നായനാർ. കൂടാത്തെ, , കൈങ്കര്യ പ്രാപ്തം ലഭിക്കാൻ സാദ്യതെ കൂടിയത് കാരണം, മഹാ പുരുഷമ്മാർ താഴ്ന്നതായി കരുതപ്പെടുന്ന കുലങളിൽ ജനിക്കാൻ താൽപ്പര്യപ്പെട്ടു  എന്നു പല ഉദാഹരണങളെ കാണിക്കുന്നു. എൺബത്തിയേഴാം ചൂർണിക, അതിൻടെ അർഥം, കുലശേഖര ആഴ്വാരുമായുള്ള ചേർച്ച എല്ലാം ഇപ്പോഴ് കാണാം:

ചൂർണിക 87:

അണൈയ ഊര പുനൈയ അടിയും പൊടിയും പടപ്പർവത ഭവനങളിലേ ഏതേനുമാക ജനിക്കപ്പെരുകിര ദിര്യക് സ്ഥാവര ജന്മങളൈ പെരുമക്കളും പെരിയോരും പരിഗ്രഹിത്തുപ് പ്രാർത്തിപ്പാർകൾ.

വിശദീകരണം:

ആദിശേഷൻ (അനന്താഴ്വാർ), ഗരുഡൻ (ഗരുഡാഴ്വാർ) എന്ന നിത്യസൂരികളു പോലും ഒരു പാമ്പായോ അല്ലെങ്കില് ഒരു പക്ഷിയായോ ജനിക്കാൻ ഇഷ്ഠപ്പെട്ടു. കാരണം എംബെരുമാനുടെ കിടക്കയാവാം അഥവാ വാഹനമാവാം. തൻടെ ശിരസ്സു, തോൾ, മാർബു എന്നു പല അങ്ങങ്ങളിലു ചാർത്തി എംബെരുമാന് തൻടെ തിരുമേനിയോടു ക്കുട്ടിച്ചേർക്കുന്ന  തുലസീ ധളത്തിനു അവരുവായുള്ള അടുപ്പത്തെക്കുറിച്ചു നമ്മാഴ്വാർ പരഞ്ഞീട്ടുണ്ടു. പരാശരർ, വ്യാസർ, സുഖർ മുതലായ മഹരുഷികൾ പോലും വ്രുന്ദാവനത്തു മണലായി ജനിക്കാൻ പ്രാത്തിച്ചു. കാരണം ഭഗവാണ്ടെയും ഗോപികളുടെയും പാദങ്ങളെ സ്പർശിക്കാനാ. കുലശേഖര ആഴ്വാർ തിരുപതി തിരുമല മേലു ഏതേനും ആവണും എന്നു പ്രാർത്തിച്ചു. ആളവന്ദാർ ഒരു ശ്രീവൈഷ്ണവൻടെ വീട്ടിലു പുഴുവായി ജനിക്കാൻ ആഗ്രഹിച്ചു. ഈ ചൂർണികയെ വിശതമായി മണവാള മാമുനികൾ വ്യാഖ്യാനിച്ചതെ ഒന്ന് കാണാം:

sri-srinivasar

പെരുമാൾ തിരുമൊഴി നാലാന്ദശകത്തിലു തിരുവേങ്കഠ മലയുവായി ഏതെങ്കിലും ഒരു രീതിയിലു എന്നെന്നേക്കുമായി ഭന്ദപെട്ടിരുക്കാൻ പ്രരാര്ത്തിക്കുന്നു. ഓരോ പാസുരത്തിൻ ഒടിവിലും ഒരു വിദ സംഭന്ദം ചോദിച്ചു ഒടിവില് ഏതായാലും മതിയെന്ന് പൂരിപ്പിക്കുന്നു:

  1. തൃക്കോനേരി എന്ന സ്വാമി തീർഥക്കുളത്തു ഒരു ഞാരയായാലോ?
  2. ഞാരയപ്പോലൊരു പക്ഷിയായാല് തിരുമലയിൽ നിന്ന് വെരെവിടെങ്ങിലും പരന്തുപോയാലോ? തിരുമലയിത്തന്നെ പിറന്നു, വാന്നു മറിക്കുന്ന മീനായാൽ കൊള്ളാം.

  3. മീനായാലു ഒരു കുളത്തിന്  പറ്റി നില്ക്ക അല്ലാത്ത പുറത്ത് വന്നു തിരുവേങ്കഠമുടയാനെ ദർശിക്കാനാവില്ലാ. എന്നിട്ട് അങ്ങെയുടെ പടിക്കമായ പൊന്വട്ടില് കൈയിലേന്ദി അന്തരംഗ പരിജനരോടു സന്നിധിയിലേക്കു കടക്കുന്ന ഭാഗ്യവാനായാലോ?

  4. പൊന്വട്ടിലെ മോഷ്ടിച്ചു തടവിലവാൻ സാദ്യമുണ്ടു. ചമ്പക മരമായി നിന്നോളാം.

  5. ചമ്പക മരത്തെ യാരെങ്ങിലും വേരോടു വിഴുതെടുത്തു തിരുമലയുടെ പുരത്താക്കിയാലോ? പുല്ലു, ചെടി, കൊടി എന്നിവയുടെ പഠര്പ്പായി ഒന്നിനുമാവാത്ത സ്ഥംഭം ആവുന്നതാ ശരി.

  6. കുറ്റ്രിക്കാട്ടു സ്ഥംഭത്തെയും സർക്കാർ ചിലപ്പോ കളയാരുണ്ടല്ലോ? എന്നാല് തിരുമലയുടെ എതോവൊരു ഭാഗമാവാം.

  7. പാറയായാലും ശില ശ്രുഷ്ഠിക്കാൻ കൊണ്ടു പോകും. അങ്ങിനെ വെട്ടിക്കൊണ്ടു പോകാതിരുക്കാൻ തിരുമലയിലുള്ള കാട്ടിൽ  ഒരു പുഴയായാലോ?

  8. കാട്ടിലുള്ള ആറും വറ്റ്രിപ്പോകാം. എന്നിട്ട് തിരുവേങ്കഠമുടയാനെ ദർശിക്കാൻ വരുന്ന ഭാഗവതരുടെ ശ്രീപാദധൂളി ഏൽക്കുന്ന വഴിയായി ജീവിക്കാം.

  9. തിരുമലയിലേറി തിരുപതി പോകാൻ വിവിദ മാർഗങ്ങളുണ്ട്. ആകയാല് ഒരു മാർഗത്തു വഴിക്കല്ലായി പിന്നേ ഭാഗവതര് വേരു വഴിപ്പോയാലു അവരുടെ ശ്രീപാദധൂളി എങ്ങിനെ കിട്ടാനാ? സന്നിധിയുടെ തൊട്ടു മുന്പേ പടിയായി കടക്കുന്നതാ ഉചിതം. ഭാഗവതർ ആ പടി കടന്നുപോയല്ലേ എംബെരുമാനെ ദര്സീക്കുക. ശ്രീപാദധൂളിയുടെ കൂട്ടത്തു അങ്ങെയുടെ പവിഴ വായ്  ദര്ഴാനവും ഇടവിടത്തെ ലഭിക്കുവല്ലോ?

  10. തിരുമല തിരുപതി സന്നിധിയില് പാറകൊണ്ടു ഉണ്ടാക്കിയ കല്ല്‌ പടിയാകുന്നതു ശരിയല്ല എന്നിട്ട് മഹാപ്രഭുമാർ സ്വര്ണത്തകടു വേയ്ഞ്ചു അപ്പടിയെ മൂടാൻ പറ്റു. അപ്പോഴ് അപ്പൻടെ ത്രുമുഖമണ്ടല സേവ കൈയൊഴിയും. എന്നിട്ട് പടിയായി കിടക്കുന്നതും പാങ്ങല്ല എന്ന് തീരുമാനിച്ചു. പിന്നെ ഏതു ജന്മം പ്രാർത്തിക്കാനാ എന്ന് ചിന്തിച്ചു. ഒരോ ജന്മത്തെ അരായും പോഴും ഇങ്ങിനെ ഏതെങ്കിലും ഒരു അനുപപത്തി തോണിയാലോ? അവശാനം സ്വയം ഒരു ജന്മമും തിരഞ്ഞെടുത്ത് അപേക്ഷിക്കാത്തെ, “എംബെരുമാൻ പൊന്മലയിലു ഏതേനും ആവേനേ” എന്ന് തീർത്തു.

  11.  ശ്രീമന്നാരായണനെയൊഴിച്ചു വേരേ ശരണമില്ലായ്മയെ അനേക ദൃഷ്ടാന്തപൂർവകമായി തിരുവിത്തുവക്കോട്ടു അമ്മാൻടെ മുന്നില് അപേക്ഷിക്കുന്നു. (പാലക്കാട് ജില്ലാവിലുള്ള തിരുമിറ്റകോട് പഞ്ചായത്തില് ശ്രീ അഭയപ്രദൻ എന്നും ശ്രീ ഉയ്യവന്ന പെരുമാൾ എന്നും അർച്ചിക്കപ്പെടുന്നു).

ഇതാണ് കുലശേഖര ആഴ്വാർടെ മഹത്വം. സ്വയം പ്രയോജനമോർക്കാത്ത വെറുതെ ഭഗവദ് ഭാഗവത സംഭന്ദം മാത്രം ആഗ്രഹിച്ചു. ഈ വിഷയം മനസ്സിലാക്കി അവരുടെ ചരിത്രം അറിയാം.

ത്രുവഞ്ചിക്കളം എന്ന കൊല്ലിനഗർ രാജ്യത്തു, ക്ഷത്രിയ കുളത്തില്, ശ്രീകൗസ്തുഭത്തുടെ അംശവായി അവതരിച്ചതായി ഗരുഡവാഹന പണ്ഡിതർ ദിവ്യ സൂരി ചരിതത്തില് രേഖപ്പെടുത്തിട്ടുണ്ടു. (സാധാരണയായി ആഴ്വാർകളെ സംശാരത്തിൽ നിന്നും സ്വയം എംബെരുമാൻ തന്നെ വളരെ സ്രദ്ധയോടെ തിരഞ്ഞെടുത്തു എന്നാലും). ഇവർക്ക് കൊല്ലി കാവലൻ, കോഴിയർ കോൻ, കുടൽ നായകൻ എന്നു പല പേരുമുണ്ടു.

“മാറ്റ്രലരൈ വീരങ്കെടുത്ത ചെങ്കോൽ കൊല്ലി കാവലൻ വില്ലവർകോൻ ചേരൻ കുലശേഖരൻ മുടിവേന്തർ ശിഖാമണി” എന്നാണു ഇവർടെ തനിയൻ. രഥഗജതുരഗപദാദിയായ ചതുരംഗ ബലത്തോടു കൂടി പ്രതിപക്ഷത്തെ കാട്ടിലേക്കു ഓടിച്ചു. ചെങ്കോൽ ചെമ്മയായ കോലായി, ചെരിയതെ വലിയത് ഹിംസിക്കാത്തെ, ദുർബ്ബലരെ ബലവാന്മാർ ബാധിക്കാത്തെ, ശ്രീരാമനായ പെരുമാൾ പോലത്തന്നെ ശ്രീകുലസേഖരപ്പെരുമാളും അതി ഉദാരരായി രാജ്യം ഭരിച്ചു.

തന്നെ സ്വതന്ത്രനായും നിയന്താവായും സ്വയം അഭിമാനിച്ചിരുന്ന ഇവരെ, പരമപദം മറ്റും സംസാരം എന്ന രണ്ടു സ്വത്തുക്കളുടെ നിര്വാഹിയും, സർവ നിയന്താവുമായ സർവേശ്വരൻ, തൻടെ നിർഹേതുക കൃപ കൊണ്ടു, ആഴ്വാരുടെ രാജസ താമസ ഗുണങ്ങൾ മാറി സത്വ ഗുണം പ്രകാശിപ്പിക്കാൻ കഠാക്ഷിച്ചു. മയക്കം മാറ്റാൻ നല്ല ബുദ്ധിയും അരുളി തൻടെ സ്വരൂപ, രൂപ, ഗുണ, വിഭൂതി (സ്വത്ത്) , ചേഷ്ടിതങ്ങളെയും (ലീല) വിശതമായി കാണിച്ചു കൊടുത്തു. അവകളെ ഭഗവദ്ഭക്തിരൂപാപന്ന ജ്ഞാനറായി കണ്ട ആഴ്വാർ, ദേഹത്തെ അഭിമാനിച്ചു ജീവിക്കുന്ന സംസാരികൾ കൂട്ടത്തു ജീവികുന്നതെ കഴുമരത്തിൽ ഉള്ളതു പോൽ കരുതി.

“ഏൽക്കുവെന്നു കിളർന്നെഴുന്ന വൻസ്വത്തായ നെരുപ്പു അല്ലലായിത്തോന്നി എരിതീയിൽ ചുടും” എന്നു നമ്മാഴ്വാർ അരുളിയതു പോലേ, ആനക്കഴുത്തുടെ മോളിൽനിന്നും താൻ രാജയം ഭരിച്ചു സുഖരൂപവായി രാജ്യഭോഗത്തെ ഭുജിക്കുന്ന രാജത്വം കൂടി ആ തീയുടെ സ്വഭാവമുള്ളതാണൂവെന്നു കുലശേഖരപ്പെരുമാൾ മനസ്സിലാക്കി. “ലങ്ക, മിത്രന്മാർ, സ്വത്തു എല്ലാത്തിനെയും ഒഴിവാക്കി…പുത്രന്മാരെയും ഭര്യയെയും വിട്ട് പിരിഞ്ഞു രാഘവനെ ശരണംഗമിച്ചു” എന്നു വാല്മീകി രാമായണത്തിലു വിഭീഷണൻ പരഞ്ഞാപ്പോലേ ഇദ്യേഹവും “സന്തോഷം സൗഭാഗ്യം ഈ രാജ്യഭരണം എന്നിക്കു വേണ്ടാ” എന്നു ഭവറദനുഭവത്തിനു തടസ്സമായുള്ള ഭോഗങളെ ഉപേക്ഷിച്ചു.

ശ്രീരംഗ ക്ഷേത്രത്തെയും, ശ്രീരംഗനാഥനേയും, ലൗകീക വിശഷയങളെയൊഴിച്ചു സദാ ശ്രീരംംഗനാഥനേ കീർത്തിക്കുന്ന ഭാഗവതരെയും വളരെ അഭിമാനിച്ചിരുന്നു. ശ്രീരംഗ ക്ഷേത്രത്തു ജീവിത പര്യന്തം സദാ ശ്രീരംഗനാഥനെ ക്കൂപ്പിക്കഴിയുന്ന സാധു ഘോഷ്ഠിയിനൊപ്പം താമസിക്കാൻ കൊതിച്ചിരുന്നു. ഈത്താമസം പോലും വേണ്ടാ. ശ്രീരംഗയാത്രയെ സ്വപ്നങ്കണ്ടാൽ മതി. വൈകുണ്ഠ വാസം തീർച്ചയാണു എന്നറിയാവുന്ന

അദ്യേഹം ദിവസവും ശ്രീരംഗയാത്ര ചെയ്യുവാനായി ഭാവിച്ചിരുന്നു.

ഗങാദി സകല തീർത്തങളെക്കാൾ മെന്മയുടയതായി അറിയപ്പെട്ട “ത്രുവേങ്കഠ മലയെപ്പതിയായിക്കൊണ്ടു താമസ്സിക്കുക” എന്നു ആണ്ഡാൾ പാടിയതു പോലെ, പരമഋഷികൾ തുടങിയ മഹാന്മാർ നിത്യം വാസഞ്ചെയ്യും ത്രുവേങ്കഠ മഹാ മലയിലു, തിര്യഗ് സ്ഥാവര ജന്മങളായി ജീവിക്കാൻ ആഗ്രഹിച്ചു. ഇങനെ മറ്റ്രുള്ള ദിവ്യ ദേശങൾക്കും ചെന്നു, അവിടത്തെ എംബെരുമാന്മാരെ സേവിച്ചു, അവിടെ നിത്യം വസികാനും ആശിച്ചു.

പതിനെട്ട് പുരാണങളെയും, ഉപപുരാണങളെയും, ഇതിഹാസങളെയും സൂക്ഷ്മതയോടെ പരിശോധിച്ചു, ശാരമായി മുകുന്ദമാല എന്ന ഗ്രന്തത്തെ എഴുതി.

വേദ വേദ്യേ പരേ പുംസേ ജാതേ ദശരതാത്മജേ|
വേദപ്രാചേതസാദാസീത് സാക്ഷാത് രാമായണാത്മനാ||

എന്ന സ്ലോകത്തിൽ

വേദങ്കൊണ്ടു അറിയാവുന്ന ശ്രീമൻ നാരായണൻ ദശരതൻടെ മകനായി അവതരിച്ചാപ്പോൽത്തന്നെ ആ വേദങളും വാല്മീകി ഭഗവാൻമുഖേണ സ്വയം ഇതിഹാസസ്രേഷ്ഠവായ  ശ്രീമദ്രാമായണവായി പ്രകാശിച്ചു

എന്നു പരഞ്ഞതുകൊണ്ടു, ശ്രീരാമായണ പാരായണന്തന്നെ ഇവർക്കു മധുരഭാഷണമായി.

rama-pattabishekam

ആസ്വാദിച്ചിരുന്നു. ശ്രീരാമായണ കഥ കേട്ടു സ്വയം മരക്കുവായിരുന്നു. ഒരിക്കിൽ ആരണ്യ കാണ്ടം ഇരുപത്തിനാലാം സർഗത്ത്, ശ്രീരാമൻ കരദൂഷണാദി രാകഷസർകളോട് സമരത്തിനായപ്പോൽ ഇരുപത്തിമൂനാം സ്ലോകം കഥാകാലക്ഷേപം ഇങ്ങിനേയായിരുന്നു:

സ്ലോകം-

ചതുർദശ സഹസ്രാണി രകഷസാം ഭീമ കർമണാം|
ഏക:ച രാമോ ധർമാത്മാ കഥം യുദ്ധം ഭവിഷ്യതി||

അർഥാത്, പെരുമാളും, ഇളയ പെരുമാളെ പിരാട്ടിക്കു ത്രുമേനി രക്ഷകനയി നിർത്തിയീട്ടു,  കരദ്രി ശിരോദൂഷണാദികളായ പതിനാലായിരം ദുഷ്ട രാക്ഷസരുവായി ധർമാത്മാവായ പെരുമാൾ മാത്രാം യുദ്ധോന്മുഖരായി. പെരുമാൾ ഇളകുവോ എന്ന് ഋഷികൾ സംശയിച്ചതായി ഉപന്യാസകർ വിശതീകരിച്ചതെ കേട്ടപ്പോഴ്തന്നെ,   ആഴ്വാർ പ്രേമപരവശരായി.

അബദ്ധം പറ്റ്രുവോ എന്ന ആശങ്കിച്ചു. “വാളും വില്ലുങ്കൊണ്ടു പിഞ്ചെല്ലാൻ മറ്റ്രാരുമില്ലാ” എന്നും “ഇവിടെ ചങ്കു ചക്കരം ചുമന്തു അങ്ങെയുടെ കൂട്ടത്തു, ഒരുപാടു ഉഴല്വാനൊരു അടിയൻ കുടിയുണ്ട്” എന്ന് പരഞ്ഞാപ്പോലേ ചതുരംഗ സേനയെ തയ്യാറാക്കി യുദ്ധത്തിനെ പുരപ്പട്ടു. ഇവരുടെ അതിപ്രവ്രുത്തമായ യാത്രയെ തടയാനായി ഓരുപായഞ്ചെയ്തു. ചിലരെ എതിർവശത്തു വരവിട്ട്, പതിനാലായിരം രാക്ഷസമ്മാരേയും പെരുമാൾ ഒറ്റ്രയ്ക്കു മർദിച്ചു എന്നു പരയിപ്പിച്ചു. ഉപന്യാസകരും ആരണ്യ കാണ്ഡം മുപ്പതാം സർഗം മുപ്പത്തിയൊൻബതാം സ്ലോകത്തെ ഇവിടെ വ്യാഖ്യാനിച്ചു:

സ്ലോകം-

തം ദ്രുഷ്റ്റ്വാ ശത്രു ഹന്താരം മഹ്ർഷീണാംം സുഖ ആവഹം|
ബഭൂവ ഹ്രുഷ്റ്റാ വൈദേഹി ഭർതാരം പരിഷ്വജേ||

അർഥാത്, പിരാട്ടി പെരുമാൾ ത്രുമേനിയിലു വ്രണങളൊക്കെ ആരുംബടിക്കു കെട്ടിപ്പിടിച്ചു ആസ്വാസിപ്പിച്ചു. ശോകനിവർത്തനമായ ഈ സ്ലോകങ്കേട്ട അപ്പോൽത്തന്നേ ആഴ്വാർ സന്തുഷ്ടരായി മീണ്ടു.

തമ്മുടെ രാജാവിനു ശ്രീവൈഷ്ണവ സഹവാസകൊണ്ടു ഇത്തരം കലക്കങൾ സംഭവിക്കുകയായിയെന്നു തീരുമാനിച്ചു, അവരെ ഒഴിവാക്കാൻ ഒരു ചതി ചെയ്തു. ഇവരുടെ ഗ്രുഹത്തിലു അർചന ചെയ്തിരുന്ന എംബെരുമാൻടെ ത്രുവാഭരണപ്പെട്ടിയിൽ നിന്നും നവരത്നശോഭയുള്ളൊരു ഹാരത്തെയെടുപ്പിച്ചു കാണാതാക്കി. ആഴ്വാർക്കു അന്തരംംഗരായി ഉദ്ധേസ്യരായ ശ്രീവൈഷ്ണവമ്മാർ മോഷ്ഠിച്ചുവെന്നും ആരോപിച്ചു. പരമഭാഗവതർ അങിനെ ചെയ്യുവില്ലയെന്നു ഉരപ്പിച്ചു പരഞ്ഞു. മാത്രമല്ല, വിഷസർപ്പമുള്ള കുടത്തിൽ സ്വയം കൈയിട്ടു, ഇതു സത്യമായതു കാരണം പാംബു തീണ്ടുവില്ലാ എന്നും സ്ഥാപിച്ചു. ഇതുകണ്ട മത്രിമാർ സ്വയഞ്ചെയ്ത അക്രുത്യം പരഞ്ഞതു ആ ഹാരത്തെ ആഴ്വാർടെ മുൻബിലു വയിച്ചു സാഷ്ടാങവായി നമസ്കരിച്ചു.

പിന്നീടു, ആഴ്വാർക്കു ഇവരുടെ മദ്ധിയിലു രാജ്യഭാരം വഹിക്കുന്നതു അഗ്നി ജ്വാലയിലു പെട്ടുപോയത് പോലേ സഹിക്കാൻ വൈയാതായി.

ന ശൗരി ചിന്താ വിമുകജന സംവാസ വൈശസം|
വരം ഹുതവഹ ജ്വാലാ പഞ്ചരാന്തർ വ്യവസ്തിതി:||

അർഥാത്, ഭഗവദ് വൈഭവം ചൊല്ലുന്നതു പൊരുക്കാത്തവർടെ കൂട്ടത്തുള്ള ഇരുപ്പേക്കാൾ അഗ്നി ജ്വാല മദ്ധിയിലുള്ള ഇരുപ്പു കൂടുതൽ ഇഷ്ടവാണൂവെന്ന സ്ലോകം ഇവിടെ ഓർത്തു, തൻടെ കുമാരനെ യുവരാജാവാക്കി രാജ്യഭാരം കൈമാറ്റ്രി. താൻ രചിച്ച പെരുമാൾ തിരുമൊഴിയുടെ നാലാന്തിരുമൊഴി രണ്ടാം പാസുരത്തിപ്പരഞ്ഞാപ്പോലേ, ഇന്ദ്രാദി ദേവർകളുടെ പദവികളും ഈ ലോകത്തു രാജ്യാദികാരവും ഒന്നിച്ചു കിട്ടിയാലും വേണ്ടെന്നു തള്ളി. തനിക്കു അന്തരംഗരായ ശ്രീവൈഷ്ണവർടെ കൂട്ടത്തിലു, നല്ലവർ വാഴുന്ന ശ്രീരംഗത്തേയ്ക്കു എഴുന്നരുളി.

ഉരങുന്നതുപോലേ യോഗഞ്ചെയ്യുന്ന അണി അരങത്തു അമ്മാനെ (ശ്രീരംഗനാതനെ), നിത്യ ദരിദ്രൻ നിധിയെക്കണ്ടാപ്പോലേ കണ്ണുനിരച്ചുക്കണ്ടു അനുഭവിക്കുകയായി. അതിശയവും തനികു  ഇഷ്ടവുമായ ഭഗവദ്ഭാഭാഗവദ വൈഭവത്തെ ഏവരും അറിഞ്ഞു ഉജ്ജീവിക്കാൻ, പെരുമാൾ തിരുമൊഴി എന്ന ഗ്രന്ഥത്തെയരുളി, സജ്ജനർക്കു വാഴ്ച്ചിയും, ലോകത്തിനെ ഉയർവും അനുഗ്രഹിച്ചു. അതു കഴിഞ്ഞു സംസാരത്തെ വിട്ട് നീങി പരപദത്തിലേറി സേവകനായി.

തനിയന് –
ഘുഷ്യതേ യസ്യ നഗരേ രംഗയാത്രാ ദിനേ ദിനേ…|
തമഹം സിരസാ വന്ദേ രാജാനം കുലശേഖരം…||

അര്ത്ഥം –

ഓരോ ദിവസവും ശ്രീരംഗ യാത്ര പ്രകടിപ്പിക്കുന്ന തലസ്ഥാനത്തു രാജാവായ കുലശേഖര ആഴ്വാർക്കു വന്ദനം.

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക: http://ponnadi.blogspot.in/2012/10/archavathara-anubhavam-kulasekara.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://acharyas.koyil.org/index.php/2013/01/18/kulasekara-azhwar-english/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org