തൃപ്പാണാഴ്വാര്‍

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thiruppanazhwar

ത്രുനക്ഷത്രം – തുലാം മാസം രോഹിണി

അവതാര സ്ഥലം – ഉരൈയൂർ (ശ്രീരംഗത്തെയടുത്തു)

ആചാര്യൻവിഷ്വക്സേനര്‍

ഗ്രന്ഥങ്ങൾ – അമലനാദിപിറാൻ

പരമപദിച്ച സ്ഥലം – ശ്രീരംഗം

മുനി വാഹനർ എന്ന് പ്രസിദ്ധാവായ ഈ ആഴ്വാരിടത്തു ആളവന്താർക്കു പ്രത്യേക താല്പര്യമുണ്ടായിരുന്നുവെന്നു പൂർവാചാര്യ ചരിത്രത്തു വ്യക്തമായിക്കാണാം.

ആഴ്വാരുടെ അമലനാദിപിറാൻ എന്ന ഗ്രന്ഥത്തിനു പെറിയവാച്ചാൻ പിള്ള, അഴകിയ മണവാളപ്പെരുമാൾ നായനാർ മറ്റ് വേദാന്താചാര്യർ അരുമയായ വ്യാഖ്യാനങ്ങൾ എഴുതീട്ടുണ്ട്.

അഴകിയ മണവാളപ്പെരുമാൾ നായനാർ പറഞ്ഞതു

മുതലാഴ്വ്വാമ്മാർ (പൊയ്കയാഴ്വാർ, ഭൂതത്താഴ്‌വാർ, പേയാഴ്വാർ) മുന്ന് പേരും ശ്രീമൻ നാരായണൻടെ സർവ്വേശ്വരത്വത്തെ (പരത്വം) കേന്ദ്രീകരിച്ച്‌ ക്ഷേത്രങ്ങളിൽ എഴുന്നരുളീട്ടുള്ള അർച്ചാവതാരങ്ങളെയും പരാമർശിച്ച്. കുലശേഖരാഴ്വാർ വാൽമീകി ഭാഗവാനെപ്പോലേ പ്രധാനമായി ശ്രീരാമനെ അനുഭവിച്ച് അർച്ചാവതാരങ്ങളോടും വ്യാവൃത്തമായി. വേദ വ്യാസ ഭാഗവാനെപ്പോലേ നമ്മാഴ്വാർ, പെരിയാഴ്വാർ മറ്റ് ആണ്ടാൾ ശ്രീകൃഷ്ണാവതാരത്തെ ലക്ഷ്യമാക്കി അർച്ചാവതാരങ്ങളെയും രസിച്ചു. വേറൊരു ദൈവത്തെ സർവ്വേശ്വരനായിക്കാന്നാതേ ശീലിച്ചു (ദേവതാന്തര പരത്വ നിരാസനം) തിരുമഴിസൈയാഴ്വാർ അർച്ചാവതാരത്തോടും നിയോഗിച്ചു. തിരുമങ്ങയാഴ്വാർ ഓരോ അർച്ചാവതാര എംബെരുമാനേയും സന്ദർശിച്ച് സ്തുതിച്ച്. ഇടയില് ശ്രീരാമകൃഷ്ണമ്മാരേപ്പോലുള്ള വിഭാവാതാരങ്ങളെയും സ്തുതിച്ച്. ശ്രീരംഗനാഥനെ മാത്രം കണ്ടു ആനന്ദിച്ചാലും തൊണ്ടരടിപൊടിയാഴ്വാർ തൻടെ പാസുരങ്ങളില് തൻടെ കുറവ് പറഞ്ഞു മറ്റുള്ളവർക്കു ഉപദേശവും ചെയ്തു.

ത്രുപ്പാണാഴ്വാരോ പ്രത്യേക തരത്തിലു അർച്ചാവതാര അനുഭവത്തിലു മാത്രം മുഴുകി, പെരിയ പെരുമാളെ മാത്രം ദ്യാനിച്ചു. എംബെരുമാൻ മുഴുവനും പ്രത്യക്ഷമായിട്ടുള്ളത് അർച്ചാവതാരത്തിലാണ് എന്ന് കതാവല്ലി ഉപനിഷത്തിൽ പറഞ്ഞത് അനുസരിച്ചാണ് ആഴ്വാർ ഈ ഏകാഗ്രതയിലായി.

അർജ്ജുനനെ ദിവ്യചക്ഷുസ്സ്‍  അനുഗ്രഹിച്ചു വിശ്വരൂപവും ശ്രീകൃഷ്ണൻ കാണിച്ച് കൊടുത്തു. തൻടെ സൗന്ദര്യവും ഔദാര്യവും വെളിവാക്കി അക്രൂരരെയും മാലാകാരാരെയും ആകർഷിച്ചു. സാമാന്യരുവായി പെരുമാറ്റവുമില്ലാത്തെ അർച്ചാ രൂപന്ദരിച്ചീട്ടും,  പെരിയ പെരുമാൾ  തൻടെ സൗന്ദര്യ രൂപത്തെ വെളിവാക്കി. ആഴ്വാരും ഉടൻ തന്നെ പാദാദി കേശമായി ആ ദിവ്യരൂപത്തെ കണ്ണ് നിറച്ചു മിരുകി.

താണ പഞ്ചമ കുളത്തിൽ പിറന്ന ആഴ്വാർക്കു സ്വാഭാവികമായിത്തന്നെ വണക്കമുണ്ടായിരുന്നു. വിനയനായി അഭിനയിക്കേണ്ടാ. മറ്റ് നാലു ജാതികളിനും അപ്പുരത്തായി തന്നേക്കരുതിയിരുന്നു. പെരിയപെരുമാളും നാല് ജാതികളെയും നോക്കാത്തെ നിത്യസൂരിയല്ലേ!

ശ്രീരാമ പട്ടാഭിഷേകാനന്തരം, പരമപദംപോലും ഉപേക്ഷിച്ച്   ശ്രീരാമധ്യാനത്തിൽ മുഴുകി, ഹനുമാൻ  ചിരഞ്ജീവിയായി കഴിഞ്ഞുകൂടാൻ  പോയി. അങ്ങിനെ ആഴ്വാരും വേറൊന്നിനും താല്പര്യമില്ലാത്തെ പെരിയ പെരുമാളേ മാത്രം അനുഭവിച്ചിരുന്നു.

ഈ മഹത്ത്വമോർത്തു,  വിഭീഷണ ആഴ്വാരെ തൻടെ മുമ്പിൽ എഴുന്നരുളിപ്പിക്കാൻ സുഗ്രീവ മഹരാജരേ ശ്രീരാമൻ ഏല്പിച്ചാപ്പോലേ, ത്രുപ്പാണാഴ്വ്വാരെ പെരിയ കോയിലിലേക്കു (ശ്രീരംംഗ ക്ഷേത്രം) എഴുന്നരുളിപ്പിക്കാൻ ശ്രീ ലോകസാരങ്ങ മഹാമുനിയെ പെരിയ പെരുമാൾ ഏല്പിച്ചു. എന്നിട്ടും വിനയശീലനായ ആഴ്വാർ ക്ഷേത്രത്തിക്കേരാൻ സമ്മദിച്ചില്ലാ. അമ്മട്ടു ശ്രീ ലോകസാരങ്ങ മഹാമുനി നിർബന്ധിച്ചു ആഴ്‌വാരെ തൻടെ തോളിൽ ചുമന്ത് പെരിയ പെരുമാളുടെ ത്രുംമുമ്പിൽ എത്തിച്ചു. വരുന്ന വഴിയില് അമലനാദിപിരാൻ എന്ന ഗ്രത്ഥത്തുടെ മുതൽ ഒൻപതു പാസുരങ്ങളെ ആഴ്വാർ പാടി. പ്രധാന സന്നിധിയുടെ ഗർഭഗൃഹത്തില്  പത്താം പാസുരത്തെ അരുളി. ഉടൻ പരമപദമെത്തി നിത്യരോടും മുക്തരോടും കൂടി പരമമപദനാഥനേ ആരാധിക്കാൻ തുടങ്ങി.

മാമുനികൾ ആഴ്വാരെ വാഴ്ത്തിയതെ ഇവിടെ കാണാം:
http://ponnadi.blogspot.in/2012/10/archavathara-anubhavam-thiruppanazhwar.html.

ത്രുപ്പാണാഴ്വാരെപ്പോലേ ഉരയൂരിൽ അവതരിച്ച കമലവല്ലി നാച്ചിയാരുടെ ചരിത്രം ആദ്യം അരിഞു പിന്നീടു ആഴ്വാരുടെ ചരിത്രത്തിലേക്കു കടക്കാം.

കാവേരിക്കാറ്റ്രെ സ്വാസിച്ചാൽ മോക്ഷങ്കിട്ടുമെന്നൊരു ചൊല്ലുണ്ടൂ. പിന്നെ ആ നദി തീരത്തു താമസ്സിക്കിന്നവർടെ കാര്യം പരയണോ? ഇന്നു ഉരയൂർ എന്ന പേരുള്ള അന്നത്തെ നിചുളാപുരിയും കാവേരി തീരത്തു  മഹത്തായ ക്ഷേത്രങളും അരമനകളും തികഞ്ഞ രാജ്യമായിരുന്നു. സൂര്യ വംശത്തു ചോഴഭൂപതിയെന്ന രാജാവ് ധർമപരിപാലനം ചെയ്തിരുന്നു. ധർമവർമ്മയെന്ന നംപെരുമാളുടെ (ശ്രീരംഗനാഥൻ) ഭക്തശിരോമണിയും അവിടെ താമസിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി സമുദ്രരാജൻടെ (ക്ഷീരാബ്ദിയുടെ രാജാവ്) പെണ്ണായി അവതരിച്ചാപ്പോലെ നീളാദേവി (പരമപദനാഥൻടെ ഭാര്യ) ധർമവർമ്മയുടെ മകളായി അവതരിച്ചു. സദാ നംപെരുമാളെ ധ്യാനിച്ച് വളർന്നു ഋതുവായി. ഒരു ദിവസം രാജ്യത്തിലെയൊരു പൂന്തോട്ടത്തിലേക്ക്  പോയി.  അതേ സമയത്തു വേട്ടയ്ക്കായി നംപെറുമാളും അതേ പൂന്തോട്ടത്തേയെത്തി. അവരെ കണ്ടമാത്രം പ്രേമിച്ചു. അവരെത്തന്നേ കൽയാണങ്കഴിക്കുവെന്നു അച്ഛനോടും പറഞ്ഞു.

വളരെ സന്തോഷത്തോടേ ധർമ്മവർമ്മയും നമ്പെരുമാളിടത്തു ചെന്നു അരിയിച്ചു. ഏറ്റ്രുവും സന്തോഷിച്ച നമ്പെരുമാളും വിവാഹത്തിനു ഏർപ്പാടു ചെയ്യാൻ അനുമതിച്ചു. ഗംഭീരമായ വിവാഹത്തില്, ജനകരാജന്‍ സീതാപ്പിരാട്ടിയെ ശ്രീരാമൻടെ കൈയില്‍ ഏല്പിച്ചാപ്പോലേ, ധര്‍മ്മാവര്‍മ്മ കാമലവല്ലി നാച്ചിയാരെ നംപെരുമാളുടെ കൈയില്‍ ഏല്പിച്ചു.

കര്‍മ്മ ചുമതലകളൊഴിഞ്ഞു കിട്ടിയത് പോലേ ത്രുപ്പാണാഴ്വാര്‍ തുലാ മാസ രോഹിണി നക്ഷത്രത്തിലു പഞ്ചമ കുലത്തിലു അവതരിച്ചു. എല്ലാ ആഴ്വാമ്മാരെയും സ്വയം എഎംബെരുമാന്‍ തന്നെ സംസാരത്തില്‍ നിന്നും പെറുക്കിയെടുത്ത് ദിവ്യജ്ഞാനമാരുളിയെന്നാലും, ഇവരുടെ ഖ്യാതി കണ്ടതിശയിച്ച ഗരുഡവാഹന പണ്ഡിതര്‍, തൻടെ ദിവ്യസൂരി ചരിതത്തിലു, ഇവരെ ശ്രീമന്നാരായണൻടെ ത്രുമാരിലുള്ള ശ്രീവതസം എന്ന ത്രുമരുകു എന്നു പൊക്കിപ്പരഞു.

മഹാഭാരതം ശാന്തി പര്വം 358-73
ജായമാനം ഹി പുരുഷം യം പശ്യേന്‍ മധുസൂദന:
സാത്വിക: സ തു വിജ്ഞേയ: സ വൈ മോക്ഷാർത്ഥ ചിന്തകാ:

അർത്ഥം
മധുസൂദനന്‍ എംബെരുമാന്‍ ആരെ ജനിക്കിന്നപ്പോള്‍   നോക്കുന്നോ അവര് ശുദ്ധ സത്വ ഗുണത്തോടെ സാത്വികരായി ജനിക്കുന്നു. അവര് മോക്ഷത്തേക്കുറിച്ച്മാത്രം ചിന്തിക്കും.

ഇങ്ങിനെ എംബെരുമാൻ ദയവാലു സാത്വീകനായി ജനിച്ച ത്രുപ്പാണാഴ്വാർ നാരദ മഹർഷിയെയും നമ്പാടുവാനേയും പോലായിരുന്നു. നാരദ മഹർഷി സദാ നാരായണനെ ധ്യാനിച്ചിരുന്നു. തൃക്കുറുങ്ങുടി ക്ഷേത്രത്ത് എംബെരുമാനെ എപ്പൊഴും പാടി കീർത്തിച്ചിരുന്ന നമ്പാടുവാൻ, താഴ്ന്ന ജാതിയായ പാണർ കുളത്തിൽ അവതരിച്ചീട്ടും,  ബ്രഹ്മ രാക്ഷസനായ ഒരു ബ്രാഹ്മണനെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ചതെ, കൈശിക പുരാണത്തില് വിശദീകരിച്ചീട്ടുണ്ട്. അവരുടെ മഹത്ത്വങ്ങളേക്കണ്ടാൽ എംബെരുമാനെ കീർത്തിക്കാൻ അവതരിച്ച നിത്യസൂരിയെന്നു തോണും.

അന്നത്തെ ജാതിവഴക്കനുസരിച്ചു ശ്രീരംഗത്തിൽ പ്രവേശിക്കാത്തെ, കാവേരിയുടെ തെക്കോട്ട് ശ്രീരംഗനാഥനെ നോക്കി, വലത്തേകൈയിൽ സുദർശന ചക്രന്ധരിച്ച ശ്രീമന്നാരായണനെ പ്രാപിച്ചു, ഭക്തിഭാവത്തോടെ പെരിയ പെരുമാളേ ഇടവിടാതെ പാടിയാരാധിച്ച്. പെരിയ പെരുമാളും ആ സംഗീത ആരാധനയെ ഉല്ലാസമായി ആസ്വദിച്ചു.

ആ സമയത്ത് ലോകസാരങ്ങ മഹർഷി നാമ്പെരുമാളുടെ ആരാട്ടിനെ വെള്ളം കൊണ്ട്ചെല്ലാൻ അവിടം വന്നുചേർന്നു. താഴ്ന്ന കുലത്തവരായ ആഴ്വാരെ അവിടം വിട്ടു മാറി നിൽക്കാൻ പറഞ്ഞു. സ്വയം മറന്നു ചിലയ്ച്ചിരുന്ന ആഴ്വാർ അതെ കേട്ടില്ലാ. എന്നിട്ടു മഹർഷി ഒരു കല്ലെയെടുത്തു വീശി. ആഴ്വാർടെ നെറ്റ്രിതതടത്തിൽ പരിക്കേറ്റ് ചോരയൂരി. ഉണർന്ന ആഴ്വാർ മാപ്പു ചോദിച്ചു മാറിനിന്ന്. ലോകസാരങ്ങ മഹർഷിയും കുളിച്ച് തീർത്തക്കുടവുമായി നാലബലത്തിലേക്കു യാത്രയായി. മുമ്പില് പതിവ് പോലേ തഴ, കുട, മേള താളങ്ങളുമുണ്ടായിരുന്നു.

ഈ സംഭവം കാരണം പെരിയ പെരുമാൾ ഒരുപാട് ദു:ഖിച്ചു. നാച്ചിയാരോ, “പാണ് പെരുമാളെ (തൃപ്പാണാഴ്വാരുടെ ഓമനപ്പേര്) എങ്ങിനെ നമ്മുടെ സന്നിധിയിലേക്കു എത്തിക്കാം?” എന്ന് ചോദിച്ചു. പെരിയ പെരുമാൾ പെട്ടെന്ന് സന്നിധിയുടെ വാതിലടച്ചു. അവിടെ ഏത്തിയ ലോകസാരങ്ങ മഹർഷിയെ കോപിച്ചു. “എൻടെ അത്രന്ത ഭക്തനോട് ഇങ്ങിനെയാണോ പെരുമാരുക?” എന്ന് ചോദിച്ചു. “എനിക്ക് പെട്ടുപോയി! ഭാഗവത അപചാരം ചെയ്തു. എങ്ങിനെ ഈ തെറ്റ് ജ്ഞാൻ ശരിയാക്കാം?” എന്ന് ലോകസാരങ്ങ മഹർഷി അഭ്യര്‍ത്ഥിച്ചു. സര്വതന്ത്രസ്വാതന്ത്രനായ എംബെരുമാൻ തൃപ്പാണാഴ്‌വാരെ അനുഗ്രഹിക്കാനായി ലോകസാരങ്ങ മഹർഷിക്കു സ്വപ്നം സാധിച്ചു. ഭക്തിയോടെ ആഴ്വാരെ തോളിൽ ചുമന്നു തൻടെ മുമ്പിൽ കൊണ്ട് വരാൻ പറഞ്ഞു.

ശ്രീകൃഷ്ണനെ കൊണ്ട് വരാൻ കംസൻ അക്രൂരരെയേൽപ്പിച്ചു. അദ്യേഹം,  “ഇന്നു എൻടെ പിരപ്പിനു ഒരു പ്രയോജനമുണ്ടായി. ഇന്നു രാത്രി നീങി ഒരു ശുഭദിനമെത്തി. കണ്ണനേക്കാണാം. കൂട്ടത്തിൽ ബലരാമനുമുണ്ടാകും”  എന്ന് സന്തോഷിച്ചു (അദ്യ മേ സഫലം ജന്മ സുപ്രഭാതാ ച മേ നിശാ).  അത് പോലെ വെളുപ്പാൻ കാലം ഉണർന്ന ലോകസാരങ്ങ മഹർഷിയും സന്തോഷിച്ചു. കുരെ സാദ്വീക ഭക്തമ്മാരോടെ കൂടി കാവേരിയിലു കുളിച്ചു നിത്യമതകർമ്മാചാരങളെ ചെയ്തു.

ഭാഗവതർ എത്തരെ അകലേയിരുന്നിട്ടും അടുത്തു ചെന്നു സേവിക്കുക എന്നാണു. (സുദൂരമപി ഗന്തവ്യം യത്ര ഭാഗവത സ്തിത:). അത് പോലേ ലോകസാരങ്ങ മഹർഷി ശ്രീരംഗത്തിൽനിന്നും അകലേ പാർപ്പിച്ചിരുന്ന ത്രുപ്പാണാഴ്വാരിടത്തു ചെന്നു. സുന്ദരപ്പൂന്തോട്ടഞ്ചൂഴ്ന്ന ശ്രീരംഗത്തേ നോക്കി നീന്നു ത്രുപ്പാണാഴ്വാർ ശ്രീരംഗനാഥനെ കീർത്തിച്ചിരുന്നു. മഹർഷി ആഴ്വാർ താമരപ്പദ്ങളിൽ വീന്നു ശ്രീരംഗനാതൻ ഉത്തരവനുസരിച്ചു ശ്രീരംഗത്തിൽ പ്രവേശിക്കേണൂമെന്നു അപേക്ഷിച്ചു. നാലു ജാതികളുക്കുൾപ്പെടാത്തെ താഴ്ന്ന ജാതിയിൽ പിരന്നതു കൊണ്ടു പ്രവേശിക്കുവില്ലാവെന്നു ആഴ്വാർ മരുപടി പരഞ്ഞു.

“ശരിയാണൂം. താങളുടെ താമരപ്പദങളെ ശ്രീരംഗത്തു വയിക്കാനൊക്കുവില്ലാ. എൻടെ മേലേക്കേരി വരാമല്ലോ! പെരിയ പെരുമാൾ നിയമിച്ചാപ്പോലേ താങൾ ചെയ്തേ പറ്റ്രു” എന്നു മഹർഷി ആഴ്വാരെ ബലവന്തപ്പെടുത്തി. ഭഗവാനേയും ഭാഗവതരേയും ആശ്രയിച്ചിരുന്ന ആഴ്വാരും ലോകസാരങ്ങ മഹർഷിയെ തള്ളിപ്പരയാനാവാത്തെ, വേരോ നിവർത്തിയുമില്ലാത്തെ, എംബെരുമാൻ ചൊരിയുന്ന പ്രതയേക ദയയോർത്തു അങിനെതന്നെ വഴങിക്കൊടുത്തു.

മുക്തി ലഭിച്ച ജീവാന്മരെ ആദിവാഹികരെന്ന വീഷ്ണു ധൂതമ്മാർ അവസാന യാത്രയായി പരമപദത്തിലേക്കു വഴികാണിച്ചു ത്രുമാമണി മൺഡപത്തിലേക്കു എത്തിക്കും. അവിടെയാണു പരമപദനാഥൻ തൻടെ ദിവ്യ മഹിഷിമാരോടും, നിത്യസൂരികളോടും ദിവയാലങ്കാരഞ്ചാർത്തി സേവ സാധിക്കുക. അതു പോലേ ലോകസാരങ്ങ മഹർഷി മഹാ സന്തോഷത്തോടേ  ആഴ്വാരെപ്പൊക്കിയുയർത്തി തൻടെ തോളിൽകേറ്റ്രി വയിച്ചൊണ്ടൂ ശ്രീരംഗ വീതികളെയും ക്ഷേത്രത്തെയും കടന്നു പെരിയ പെരുമാൾടെ ത്രുമുൻബിലാക്കി.

ആചാര്യ ഹ്രുദയം എൺബത്തിയഞ്ചാം ചൂർണീകയിലു അഴകിയ മണവാളപ്പെരുമാൾ നായനാർ ഇതേ മനോഹരമായി വർണിച്ചീട്ടുണ്ടു.

bhoga-mandapam

ലോകസാരങ്ങ മഹർഷി, ത്രുപ്പാണാഴ്വാർ, നംപെരുമാൾ – ഭോഗ മൺഠപത്തു വീണയൂംകൈയുമായ അൻതരംഗരെ മഹർഷി അനുവർത്തിച്ച ക്രമം.

നിത്യസൂരികൾ സദാ കാണുന്ന തൻടെ ദിവ്യരൂപത്തെ പെരിയ പെരുമാൾ  ആഴ്വാര്‍ക്കു പ്രത്യക്ഷമാക്കി. ആഴ്വാർ മധുര സംഗീതം കൂട്ടിച്ചേർത്തു അമലനാദിപിരാൻ എന്ന ദശകത്തുടെ ഒമ്പതു പാസുരങ്ങളെ പാടി. സന്നിധിയിൽ കയറിയ പിന്നീട് ആഴ്വാർ സ്വയം ബ്രഹമ്മാവ് കണ്ട   ശ്രീരംഗനാഥനെത്തന്നെ ആഴ്വാരുങ്കണ്ട്. ശ്രീരംഗമാഹാത്മ്യം എന്ന ഗ്രന്ഥം ബ്രഹ്‌മ്മാവിന്  പ്രത്യക്ഷപ്പെട്ട കാക്ഷിയെ ഇങ്ങിനെ രൂപീകരിക്കുന്നു:

കിരീടവും, തോൾവളകളും, വൈരക്കല്ലുകൾ പതിയ്ച്ച കുൺഡലങ്ങളും, കഴുത്താരങ്ങളും, മുത്തുമാലകളും, ശ്രീ കൗസ്തുഭം ചാർത്തിയ മാരും, വക്ഷോദേശത്തു മഹാലക്ഷ്മിയും, ഉരുക്കിയ പൊന്നുപോലത്തെ മഞ്ഞപ്പട്ടും, ഭംഗിയുള്ള പൊന്നരഞ്ഞാണവും, താമരപ്പദങളില്‍ അഴകിയ പാദസരവും,  ശോഭയേരിയ മ്രുദുവായ പൂണുനൂലും, സുന്ദരമായി ഒരു കൈയെ തലയ്‌ക്കു അണയ്ച്ചു മറു കൈയെ നീട്ടി തൃപ്പാദങ്ങളെ ചുണ്ടിക്കാണിച്ചുകൊണ്ടും,  നല്ല നീണ്ട തൃമേനിയും, ഉയർന്ന അലങ്കരിക്കപ്പെട്ട തോളുകളും, തൃവനന്താഴ്‌വാൻ (ആദിശേഷൻ) മേൽ ശയനീച്ചുകൊണ്ട് ശ്രീരംഗനാഥൻ പ്രത്യക്ഷപ്പെട്ടു.

ആഴ്വാർ ബ്രഹ്മാവ് മുതലായ ഏവരും വണങ്ങുന്ന എംബെരുമാൻടെ നടയിലേക്കേരി. മാർപ്പാലിനായി അമ്മയുടെ സ്തനത്തെ മാത്രം നോക്കിയിരിക്കുന്ന കൊച്ചു കുട്ടി പോലേ, നാഥൽടെ താമരപ്പദങളെ ദ്യാനിച്ചും പൂജിച്ചും ഉജ്ജീവിക്കുന്ന ശരണാഗതനായ ആഴ്വാരും, എംബെരുമാൽടെ ശരണകമലങ്ങളെ മാത്രം നോക്കിയിരുന്നു. ഇത്കൊണ്ടല്ലേ തൻ്റെ ആദ്യത്തതു പാസുരത്തിൽത്തന്നെ പറഞ്ഞു –  എൻ്റെ തലവനായ ശ്രീരംഗനാഥൻടെ തൃകമല പാദങ്ങൾ ആഴ്വാരിടത്തു വന്നു കണ്ണുകളിൽ നിറഞ്ഞു അനുഗ്രഹിച്ചു (അരംഗത്തമ്മാൻ തൃക്കമലപാദം വന്ത് എൻ കണ്ണിനുള്ളന ഒക്കിൻറതേ).

ഈ വരി മൂന്നു തത്വങ്ങളെ കുറിക്കുന്നു:
1. അരംഗത്തമ്മാൻ – എംബെരുമാൻ നമ്മുടെ നാഥനാണ് – ശേഷിത്വം
2. കമലം അഥവാ താമര – ദിവ്യാനുഭവം – ഭോഗ്യത്വം
3. പാദം – ലക്ഷ്യത്തിലെത്തിക്കും വഴി – ഉപായത്വം

പെരിയ തൃമൊഴിയെന്ന ഗ്രന്ഥത്തുടെ രണ്ടാന്ദശകം  ഇരുപതു പാസുരങ്ങളില് പെരിയാഴ്വാർ എംബെരുമാനെ പാദാദി കേശം വർണിച്ചു. അങ്ങിനെ, ലോകസാരങ്ങ മഹർഷി എഴുന്നരുളിപ്പിച്ച പാണരും, എംബെരുമാൻടെ ശരണകമലങ്ങൾ തൊട്ടു ശിരസ്സു വരെ ദർശിച്ച്, ആനന്ദിച്ചു അമലനാദിപിരാനെന്ന ഗ്രത്ഥംഅരുളി. ഈ ഗ്രത്ഥം നമ്മുടെ ശ്രീവൈഷ്ണവ സമ്പ്രദായ സാരമായ തൃമത്രാർത്ഥമാണ് (എട്ടെഴുത്ത് മന്ത്രം എന്ന് പ്രസിദ്ധമായതു). തൃപ്പാണാഴ്വാരെ അവരുടെ ത്രുമേനിയോടെ അങ്ങിനെത്തന്നെ പെരിയ പെരുമാൾ ഏട്രെടുകവും, അദ്യേഹം എംബെരുമാൻ്റെ ശരണകമലങ്ങൾ വഴിയായി പരാമപദമെത്തി.

തനിയൻ 1
ആപാദചൂടമനുഭൂയ ഹരിംശയാനം
മദ്യേ കവേര ദുഹിതുര് മുദിതാന്തരാത്മാ |
അദ്രഷ്ട്രുതാം നയനയോർ വിഷയാന്തരാണാം
യോ നിശ്ചികായ മനവൈ മുനിവാഹനം തം ||

അർത്ഥം
എന്ത ത്രുപ്പാണാഴ്വാർ, കാവേരി മറ്റും കൊള്ളിട നദികളുടെ നടുക്കേ കണ്വളർന്നരുളുന്ന അഴകിയ മണവാള പെരുമാളെ, ത്രുവടി തുടങി ത്രുമുടി വരെ കണ്ണാര അനുഭവിച്ചു മകിഴ്ന്ന ചിത്തനായി, തൻ്റെ തൃക്കണ്ണുകൾ ആ എംബെരുമാൻ അല്ലാത്തെ വേറൊന്നിനേയും കാണാങ്കഴിയില്ലെന്നു തീർത്തു പറഞ്ഞോ, ലോകസാരങ്ങ മഹർഷിയെ വാഹനമായിക്കൊണ്ട അപ്പടിപ്പെട്ട തൃപ്പാണാഴ്വാരെ ദ്യാനിക്കിന്നു..

തനിയൻ 2
കാട്ടവേ കണ്ടപാദ കമലം നല്ലാടൈ ഉന്തി
തേട്ടരും ഉദര ഭണ്ഡം തിരുമാർപ് കൺഠം ചെവ്വായ്
വാട്ടമിൽ കൺകൾ മേനി മുനിയേരിത് തനി പുകുന്തു
പാട്ടിനാൽ കണ്ടു വാഴും പാണർ താൾ പരവിനോമേ

അർത്ഥം
ലോകസാരങ്ങ മഹർഷിയുടെ തോൾ മേലേക്കേറി, ഒറ്റയ്ക്കു സന്നിധിയുടെ അകത്ത് ചെന്ന്, അവര് കാണിച്ചപടി സേവിച്ച തൃപ്പാദ താമരകളും, നല്ല തൃപ്പീതാംബരവും, ത്രുവയരും, കിട്ടാൻ പ്രയാസമുള്ള പൊന്നരഞ്ഞാണും, പിരാട്ടിയുടെ പാർപ്പിടമായ തൃമാരും, തൃക്കഴുത്തും, ചുമന്ന വായും, വാടാത്ത തൃക്കണ്ണുകളും, എന്നിവ കൂടിയ എംബെരുമാൻ്റെ ത്രുമേനിയെ പാസുരങ്ങളെ പാടിയപടി സേവിച്ച് അനുഭവിച്ച, തൃപ്പാണാഴ്വാർ തൃപ്പദങ്ങൾ സ്തുതിക്കാൻ കിട്ടിയല്ലോ!

ആഴ്വാരുടെ അർച്ചാവതാര അനുഭവത്തെ ഇവിടെ കാണാം:
http://ponnadi.blogspot.in/2012/10/archavathara-anubhavam-thiruppanazhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://acharyas.koyil.org/index.php/2013/01/21/thiruppanazhwar-english/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org